
സമീർ
ഈ ബസ് എങ്ങോട്ട് ആണോ ,ഞാനും അങ്ങോട്ട് . ഇതായിരുന്നു ഇന്നലെ വരെ സമീറിന്റെ തത്വം. എന്നാൽ ഇന്ന് അതല്ല , തനിക്ക് എങ്ങോട്ട് പോകണോ ? ആ ബസിലെ കയറു.
പലപ്പോഴും ഓരോ യാത്രയിലും സമീർ ആലോചിട്ടുണ്ട് ശരിക്കും ഒരു ബസ് യാത്രപോലെയല്ലേ എല്ലാ മനുഷ്യരുടെയും ജീവിതം. നമുക്ക് പോകാനുള്ള ലക്ഷ്യത്തിലേക്ക് നാം പോകുന്നു. ഇടയ്ക്കു ആരൊക്കെയോ കയറുന്നു , ഇറങ്ങി പോകുന്നു. പലപ്പോഴും അടുത്തിരിക്കുന്നവർ പോലും അപരിചിതർ, അപ്രതീക്ഷിതമായി ചിലപ്പോഴൊക്കെ കുറച്ചു നേരത്തേക്ക് പരിചിതരേ കണ്ടു മുട്ടുന്നു പിരിയുന്നു. അവർ നമുക്കായി വയ്ക്കുന്ന സംഗീതം നമുക്ക് ആസ്വദിക്കാൻ കഴിയണംഎന്നുമില്ല. പലപ്പോഴും ഇഷ്ടമില്ലാത്ത സംഗീതവും പലരും ആസ്വദിക്കുന്നതായി ഭാവിക്കുന്നു. അല്ലെങ്ങിൽ ചിലര് അസ്വസ്ഥത പ്രകടിപ്പിക്കുന്നു.
ഇങ്ങനെ ഒരു ബസ് യാത്രയിലാണ് ആദ്യമായി അപ്പുനെ കാണുന്നത് . അപ്പു ആ പേര് അവനു യോജിക്കില്ല. അത് തന്നെയാണോ അവന്റെ പേര് അറിയില്ല. എല്ലാരേയും പോലെ അവനുമുണ്ട് കുറേ സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ ഒരു ജീവിതം ... കുറേ സ്വപ്‌നങ്ങൾ എല്ലാം.... പക്ഷേ അവൻ പറഞ്ഞ തമാശകളിലും പങ്കു വച്ച സ്നേഹത്തിലും ഒരിക്കലും ഞാൻ കണ്ടില്ല... അവന്റെ മരണത്തോടുള്ള സ്നേഹം ... എന്തിനായിരുന്നു????
അവന്റെ കുഴിമാടതിലേ അവസാന പുഷ്പവും ഉണങ്ങിയ്പ്പോഴും. അവിടെ ആദ്യത്തെ പുൽനാമ്പു മുളച്ചപ്പോഴും ഞാൻ ആലോചനയിൽ ആയിരുന്നു.. എനിക്കൊരിക്കലും അറിയാത്ത കാരണങ്ങൾ എന്താവാം എന്ന ആലോചന..... എന്റെ ജീവിതം മുഴുവൻ ഇങ്ങനെ കാരണങ്ങൾ അറിയാത്ത സത്യങ്ങൾ കൊണ്ട് അലങ്കോലപെട്ടിരിക്കുന്നു.
ഒരു മരണത്തിനു തന്റെ ജീവിതത്തിൽ എന്ത് പ്രസക്തി??? ഓരോ മരണവും ഓർമിപ്പിക്കുന്നത് ഓരോ ചിത്രങ്ങളാണ് വെള്ളത്തുള്ളികൾ വീണു വികൃതമാക്കപെട്ട ചിത്രങ്ങൾ. ചായങ്ങൾ വ്യകതമല്ലതെ എങ്ങൊട്ടൊകെയൊ ഒലിച്ചു പോയ ചിത്രങ്ങൾ. സ്ഥലം എത്തി എന്നുതോന്നുന്നു. പറഞ്ഞ അടയാളങ്ങൾ ഒകെ തന്നെ...എന്തിനായിരുന്നു തനിക്ക് പരിചിതനല്ലാത്ത ഒരു താത്കാലിക സഹയാത്രികന് വേണ്ടി ഇങ്ങനൊരു യാത്ര.
ജന്മബന്ധങ്ങൾക്കും കർമബന്ധങ്ങൾക്കും അപ്പുറം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് മാത്രമാണ് തന്നെ ഇന്ന് ഇവിടെ എത്തിച്ചിരിക്കുന്നത് ...അതിനെ പലരും പല പേരുകളിൽ വിളിക്കുന്നു സ്നേഹം , സഹാനുഭൂതി , എന്തൊക്കെയോ തനിക്ക് മനസിലാകാത്ത കുറേ നാമങ്ങൾ. ആരാകും ഈ വികരങ്ങൾക്കൊക്കേ ഓരോ പേരും നല്കി അവയെ വ്യാഖ്യാനിച്ചത് ?? എന്റെ വികാരങ്ങൾ ഒന്നും ഈ വ്യാഖ്യാനത്തിൽ പെടുന്നവ ആകാത്തത് എന്തേ ?വെറുതേ എന്തോ ഒരു തോന്നലിലാണ് അപ്പുന്റെ പ്രിയപെട്ടവരെ കാണാൻ ഇറങ്ങി തിരിച്ചത് .
ഒരു മടങ്ങി പോക്കിനായി അടുത്ത ബസും കാത്തു ഈ അപരിചിതമായ വഴിയിൽ നിൽക്കുമ്പോൾ ഒരു കാര്യം വ്യക്തമായി.. എല്ലാവരും മടങ്ങി പോകേണ്ടവർ തന്നെയാണ് . ആരും കാരണങ്ങൾ ഇല്ലാതെ തിരിച്ചു പോകുന്നില്ല. പുതിയ പുതിയ കാരണങ്ങളും കാര്യങ്ങളും തേടി പോകുന്നു പോകേണ്ട സമയത്ത് തന്നെ....
അപ്പുവിനു മരണത്തെ സ്നേഹിക്കാൻ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു ...അതൊക്കെ ഒരു പക്ഷെ മറ്റുള്ളവര്ക്ക് വിചിത്രമായി തോന്നിയിരുന്നെങ്കിലും ...അതിനു അവനു അവന്റെതായ ന്യായീകരണങ്ങളും ....എല്ലാര്ക്കും അവരവരുടെ തെറ്റുകളും സരികളും ഇല്ലെ ? അത് പോലെ അവന്റെ ഏറ്റവും വലിയ sari..അതാണ് മരണം ....
ReplyDelete